സന്ദേശം അയക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്‍പോട്ട് പോകുമെന്നും മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും സമീര്‍ വാങ്കഡെ പറഞ്ഞു. തനിക്കും കുടുംബത്തിനും പ്രത്യേകം സുരക്ഷ ഒരുക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും സമീര്‍ വാങ്കഡെ
അച്ഛനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അദ്ദേഹം സെറ്റിലെ എല്ലാവരുടെയും കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. അദ്ദേഹത്തില്‍ നിന്ന് കുറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു' -ആര്യന്‍ ഖാന്‍ പറഞ്ഞു.
മാര്‍ച്ച് 22-ന് ആമസോണ്‍ പ്രൈമിലൂടെയാണ് പഠാന്‍ സ്ട്രീമിങ് ആരംഭിച്ചത്. ജനുവരി 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം 50 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തിയത്. അതേസമയം, സിനിമ ചില വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ ജവാന്‍റെ റിലീസ് ഒക്ടോബറിലേക്ക് നീളുമെന്നുമാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് വൈകാതെ പ്രഖ്യാപനം വരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റിലീസിന് മൂന്ന് ദിവസം അവശേഷിക്കെ 2.65 ലക്ഷം ടിക്കറ്റുകളാണ് മള്‍ട്ടിപ്ലെക്സ് തിയേറ്ററില്‍ മാത്രം വിറ്റുപോയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്ന ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടാനായാല്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കാനാകുമെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ നിന്നും ഷാറൂഖ് ഖാന്‍ മാത്രമാണ് ബ്രിട്ടിഷ് മാഗസിന്‍റെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇക്കാര്യം നടന്റെ മാനേജർ പൂജ ദഡ്‍ലാനിയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സിനിമ ഹിന്ദുമതത്തിനെതിരാണെന്നാണ് സഞ്ജയ് തിവാരി പരാതിയില്‍ പറയുന്നത്. സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാർ മുസഫർ നഗർ സിജെഎം കോടതിയിലും ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ പത്താന്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീങ്ങൾക്കിടയിലെ പത്താൻ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം.
കിംഗ് ഖാന്‍ പഴയ ട്രാക്കിലെത്തിയിരിക്കുന്നുവെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ജോൺ എബ്രഹാമും ദീപിക പദുക്കോണും ചിത്രത്തിൽ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ബോളിവുഡിലെ സിനിമകള്‍ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തില്‍ പത്താന്‍റെ ടീസറിന് ലഭിച്ചിരിക്കുന്ന സ്വീകരണം നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നുവരികയാണെന്ന് ഷാറൂഖ് ഖാന്‍ പഴയ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ ക്ലിപ്പ് ഉയോഗിച്ചാണ് ഷാറൂഖ് ഖാനെതിരെ ഹാഷ്ടാഗ് സജീവമാകുന്നത്. 2018 ലെ മുംബൈ ഭീകരാക്രമണത്തിൽ സർക്കാരിനെ വിമർശിക്കുന്ന സൽമാന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ടൈഗറിന് നേരെയുള്ള ബോയ്കോട്ട് ആരംഭിച്ചിരിക്കുന്നത്.
ബാഹുബലി ഫെയിം റാണ ദഗ്ഗുബതിക്ക് പകരമാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. റാണയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡേറ്റിന്റെ പ്രശ്നം മൂലം മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖാന്റെ മടങ്ങി വരവിനോടൊപ്പം സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങറ്റം കൂടിയാണ് ജവാന്‍ എന്നതും ചിത്രത്തിന് സ്വീകാര്യതയേറുന്നു.
അതിനാല്‍ എല്ലാ ആഴ്ച്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകുന്ന കാര്യത്തില്‍ ഇളവ് വേണമെന്നാണ് ആര്യന്‍റെ അഭ്യര്‍ത്ഥന. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ദില്ലിയിലെ കേന്ദ്ര സംഘമാണ് നിലവില്‍ ആര്യന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.
സമീര്‍ വാങ്കഡെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലികും രംഗത്തെത്തിയിരുന്നു. സമീർ വാങ്കഡെ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, ഭാര്‍ത്തി സിംഗ് എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നായിരുന്നു നവാബ് മാലിക് ആരോപിച്ചത്.
ആര്യന്‍ ഖാന്‍റെ കൈയില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പറഞ്ഞിരുന്നു. ഇതിന്‍റെ അര്‍ഥം ആര്യന്‍ ഖാനെ തെറ്റായ രീതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ്. ചെറിയ അളവില്‍ ലഹരി മരുന്ന് കൈവശം വെച്ചുവെന്ന കേസുകളില്‍ ജയിലേക്ക് അയക്കുന്നതിന് പകരം പുനരധിവാസം കേന്ദ്രങ്ങളില്‍ അയക്കുന്നതാണ് നല്ലത്.
കോഴ വാങ്ങിയെന്ന ആരോപണം തള്ളിയ വാങ്കെഡെ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ തടയണമെന്നും സെഷന്‍ കോടതിയോട് അവശ്യപ്പെട്ടു. ഈ കേസ് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നും വാങ്കഡെ കോടതിയെ അറിയിച്ചു. അതോടൊപ്പം, കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകര്‍ സെയ ലിന്‍റെ സത്യവാങ്മൂലം പരിഗണിക്കരുതെന്ന അപേക്ഷയും കോടതി തള്ളി. കോടതി നടപടിയും സമീര്‍ വാങ്കഡെക്ക് തിരിച്ചടിയായിരിക്കുകയാണ്.
ബൈജൂസ് ആപ്പിന്‍റെ കേരളത്തിനു പുറത്തുള്ള ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്‍. 2017 മുതലാണ് ഷാരൂഖ് ഖാൻ ബൈജൂസിന്‍റെ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുത്തത്. ഷാരൂഖിന്‍റെ വൻ സ്പോൺസർഷിപ്പ് ഡീലുകളിലൊന്നാണ് ബൈജൂസ് ആപ്പുമായുള്ളത്. ഷാരൂഖ് ഖാന്‍റെ ബ്രാൻഡ് നിലനിർത്താൻ